കരുവ എം കൃഷ്ണന്‍
കരുവ എം കൃഷ്ണന്‍ ശ്രീമൂലം സഭയിലെ അംഗങ്ങളുമൊത്ത്. മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും നിസ്തുലമായ ഏറെ സംഭാവനകൾ നൽകുവാൻ വിദ്യാവിലാസിനി എന്ന മാസികയ്ക്ക് കഴിഞ്ഞുവെങ്കിലും ഏറത്ത് കൃഷ്ണനാശാൻ തന്‍റെ സമയത്തിന്‍റെ ഏറിയപങ്കും പ്രഭാഷണ പരിപാടികൾക്കും, സാഹിത്യരചനയ്ക്കുമായി നീക്കി വെച്ചതിനാൽ മാസികയ്ക്ക് അല്പായുസ് മാത്രമാണുണ്ടായിരുന്നത്. സി.വി. കുഞ്ഞിരാമൻ ഈ രാമരാജവിലാസം പ്രസ്സ് വിലയ്ക്ക് വാങ്ങിയാണ് കേരള കൗമുദി ആരംഭിച്ചത്. തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്ഥലങ്ങളിൽ മിഷണറിമാർ മതപരിവർത്തനവും, ഹിന്ദുമത സന്യാസിമാരെ ആക്ഷേപിക്കുന്നതും കേട്ടറിഞ്ഞ് ഏറത്ത് കൃഷ്ണനാശാൻ ആ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കവലകൾ തോറും വചനങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളെ ഉണർത്തി വിട്ടു. 'മാറിക്കൊൾവിൻ മാപ്പിളമാരേ .. കീറിക്കൊൾക ബൈബിള ശേഷം' എന്ന അത്യുഗ്ര പ്രവചനങ്ങൾ വരെ നടത്തി. പരമ ഭട്ടാരക ചട്ടമ്പി സ്വാമികൾ രചിച്ച 'ക്രിസ്തുമത ഛേദനം' എന്ന കൃതിയുടെ അർഥവും , സന്ദേശവും ഗുരു സവിധത്തിൽ നിന്ന് തന്നെ ഗ്രഹിച്ച് ക്രിസ്തുമത പ്രചാരകർക്കെതിരേ ആഗ്നേയാസ്ത്രങ്ങളായി വാക്കുകൾ എയ്ത് വിട്ടു. തൻ്റെ പ്രഭാഷണ സാഹചര്യത്തെക്കുറിച്ച് കൃഷ്ണനാശാൻ പറയുന്നത് ശ്രദ്ധി...