Posts

Showing posts from October, 2021

ദലിത് ശബ്ദം

Image
ദലിതും ഹരിജനും ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളും 'ദളിത്' എന്നത് ഒരു ജനതയെ മറ്റുളള ഏതെങ്കിലും കൂട്ടര്‍ വിളിച്ച പേരായിരുന്നില്ല. നവോത്ഥാന കാലത്ത്, സ്വാതന്ത്ര്യസമര കാലത്ത്, സമൂഹത്തിന്‍റെ അടിത്തട്ടുകാരായ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ 'ഹരിജന്‍' എന്ന് ഗാന്ധിജി വിളിച്ചു. ഹരിയുടെ മക്കള്‍ അഥവാ ഈശ്വരന്‍റെ സന്തതികള്‍ എന്ന അര്‍ത്ഥമാണ് ആ പ്രയോഗത്തിലൂടെ അദ്ദേഹം സങ്കല്പിച്ചത്. എന്നാല്‍, പില്‍ക്കാലത്ത് ഭാരതത്തിലെ അധഃസ്ഥിതരില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടായി. ഗാന്ധിജിയുടെ അര്‍ത്ഥകല്പനകളെ അത് സംശയത്തിന്‍റെ നിഴലില്‍ നിറുത്തി. അതിന് കാരണവുമുണ്ടായിരുന്നു. പ്രധാനമായും, അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഗുജറാത്തിലെ ഒരു പ്രാചീന ക്ഷേത്രത്തില്‍ നിലനിന്നിരുന്ന വിശ്വാസമാണ് ഗാന്ധിജിയെ സംശയമുനയിലാക്കിയത്. അവിടെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ ബ്രാഹ്മണര്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കും ജനിക്കുന്ന അനാഥ ശിശുക്കളെ 'ഹരിജന്‍' എന്നു വിളിക്കുക പതിവായിരുന്നു. ഇതു മനസ്സിലാക്കിയ പീഡിത ജനതയിലെ അഭ്യസ്തവിദ്യര്‍ക്ക് ''ഹരിജന''മെന്നത് 'തന്തയില്ലാത്തവര്‍' എന്ന അര്‍ത്ഥത്തില്‍ നിലവിലുളള പ്രയോഗമാണ് എന...

പത്രാധിപര്‍ പറവൂര്‍ ടി. കെ നാരായണന്‍

Image
ശ്രീനാരായണഗുരുവിന്‍റെ ആദ്യ ജീവചരിത്രം   

ശബരിമല

Image
വി. ടി. ഇന്ദുചൂഡൻ കണ്ട ശബരിമല  >> സാജു ചേലങ്ങാട്     ആദ്യകാല കമ്യൂണിസ്റ്റും ദേശാഭിമാനിയുടെ ദീർഘകാലം പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രപഠനങ്ങളും അതിനെ അധികരിച്ചുള്ള ഈടുറ്റ ലേഖനങ്ങളും പല ധാരണകളെയും മാറ്റിമറിക്കുകയും അജ്ഞതയിൽ പുതഞ്ഞു കിടന്ന സത്യങ്ങളെ മണ്ണ് നീക്കി പുറത്ത് കൊണ്ടു വരുന്നതുമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ശബരിമലയെപ്പറ്റിയുള്ള പര്യവേഷണവും കണ്ടെത്തലുകളും ബുദ്ധമത കേന്ദ്രമായിരുന്നു ശബരിമല എന്ന വാദത്തെ തെളിവുകൾ നിരത്തി പൂർണമായി നിരാകരിക്കുകയാണ് അദ്ദേഹം. ശാസ്താവും ബുദ്ധനും പര്യായങ്ങളാണെന്നതും ശരണം വിളിയും മാത്രം കണക്കാക്കി ഇത് ബുദ്ധ ക്ഷേത്രമാണെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. അയ്യപ്പന്റെ വിഗ്രഹവും ബുദ്ധനുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമത കേന്ദ്രമാണെന്ന് പറയാനുള്ള ഒന്നും ഈ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടില്ല.  പമ്പ മുതൽ സന്നിധാനം വരെ എത്രയോ നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലങ്ങൾ കുഴിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റേത് എന്ന് പറയാൻ കഴിയുന്ന ഒരു രൂപ തുട്ടിന്റെ വലിപ്പമുള്ള ഒരു തെളിവും പോലും ഇതുവരെ കിട്ടിയിട്ടില്ല....

തുവ്വൂര്‍ കിണര്‍

Image
മലബാര്‍ മാപ്പിള ലഹള    തുവ്വൂര്‍ കിണര്‍ പറയുന്നത്

ശബരിമല ചെമ്പോല

Image
വ്യാജ ചെമ്പോല          ചില യാഥാര്‍ത്ഥ്യങ്ങള്‍ 1960-കളില്‍ ചേര്‍ത്തലയിലെ പ്രസിദ്ധമായ ഈഴവ തറവാടായ ചീരപ്പന്‍ചിറയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ ഉണ്ടാ അവകാശത്തര്‍ക്കം കോടതി വ്യവഹാരത്തിലേക്കു നീണ്ടു. വാമൊഴികളേക്കാള്‍ കോടതി തെളിവാണ് ആധികാരികമായി സ്വീകരിക്കുക. പ്രാചീനകാലത്തെ ചരിത്ര ശേഷിപ്പുകള്‍ പ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാത്ത തലമുറയ്ക്ക് തെളിവായിനല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കേസില്‍ ചീരപ്പന്‍ചിറയുടെ വക്കീല്‍ അക്കാലത്ത് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയുടെ സഹായത്തോടെ ഒരു രേഖ തയ്യാറാക്കി. ഒരു കൊല്ലന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥന്‍ കടലാസില്‍ എഴുതി നല്‍കിയ വട്ടെഴുത്തുകള്‍ ചെമ്പുതകിടില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കപ്പെട്ട ആ രേഖയുടെ ആധികാരികത പരിശോധിക്കാന്‍ കോടതി ചരിത്രകാരനായ എ. ശ്രീധരമേനോനെ ചുമതപ്പെടുത്തി. താന്‍ ചരിത്രമെഴുത്തുകാരന്‍ മാത്രമാണെന്നും പ്രാചീന ലിപിവിദഗ്ദ്ധനായ ഒരാളുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും കോടതിയെ അറിയിച്ചു. വിഖ്യാതനായ ഇന്തോളജിസ്റ്റ് മോട്ടിമര്‍ വീലറുടെ കീഴില്‍ ഉത്ഖനന- പുരാവസ്തു വിജ്ഞാനീയത്തില്‍ പര...

കൊവിഡ് മരണം ആനുകൂല്യങ്ങള്‍

കൊവിഡ്  

മഗ്ദലനമറിയം ശതാബ്ദി

Image
 

ആദി

Image
 

കഥകളി | കുട്ടപ്പണിക്കര്‍

Image
കുട്ടപ്പണിക്കര്‍ കാര്‍ത്തികപ്പള്ളി  വിഖ്യാതനായ കഥകളി നടന്‍. ജാതിവാദികളെ വെല്ലുവിളിച്ച്  ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആരംഭിച്ച മംഗലത്തെ കഥകളിക്കളരിയിലെ പിന്‍തലമുറയിലെ കലാകാരന്മാരില്‍ നിന്നാണ് അദ്ദേഹം കഥകളി പരിശീലിച്ചത്. പട്ടിക  ജാതിയില്‍പെട്ട തണ്ടാന്‍ സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. എങ്കിലും, സ്വപ്രയത്നത്താലും സര്‍ഗ്ഗവൈഭവത്താലും ശ്രീ ചിത്തിര തിരുന്നാളിന്‍റെവരെ പ്രശംസയ്ക്കും  അംഗീകാരത്തിനും പാത്രമാകുവാന്‍ കഴിഞ്ഞ കലാകാരനാണ് അദ്ദേഹം. പ്രൊഫ. അയ്മനം കൃഷ്ണക്കൈമള്‍ 1986-ല്‍ പ്രസിദ്ധീകരിച്ച 'കഥകളി വിജ്ഞാനകോശ'ത്തില്‍ കുട്ടപ്പണിക്കര്‍  കാര്‍ത്തികപ്പള്ളിയെ വിവരിക്കുന്ന ഭാഗം. കാര്‍ത്തികപ്പള്ളി കേന്ദ്രീകരിച്ച് ഒരു പ്രസിദ്ധമായ കഥകളി വിദ്യാലയം കുട്ടപ്പണിക്കര്‍ നടത്തിയിരുന്നു. കേരളത്തിന്‍റെ ഇതരഭാഗങ്ങളിലും അദ്ദേഹത്തിന് കഥകളി കളരികളും ശിഷ്യന്മാരും ഉണ്ടായിരുന്നു.