Posts

Showing posts from September, 2020

വിചാരം

ഏകാത്മമാനവദര്‍ശനം (Integral Humanism ) ഭാരതീയജനസങ്ഘത്തിന്‍റെ തത്ത്വദാതാവായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ  ഈ പേരില്‍ ഒരു പ്രബന്ധം രചിച്ച മുറയ്കാണു് ഈ പദം ഭാരതത്തില്‍ പ്രചരിക്കുന്നതു്. ജനസങ്ഘത്തിന്‍റെ അടിസ്ഥാനതത്ത്വശാസ്ത്രം ഇതായിരുന്നു വ്യക്തിയെയും രാഷ്ട്രത്തെയും ഭാരതത്തിന്‍റെ തനതു കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണു് ഈ ചിന്താപദ്ധതി ചെയ്യുന്നതു്.  വ്യക്തി , ജീവിയാണു് (living organism) എന്നു് എല്ലാവര്‍ക്കുമറിയാം. അവനു ശരീരമുണ്ടു് ; മനസുണ്ടു് ; ബുദ്ധിയുണ്ടു് ; ആത്മാവുണ്ടു്.  ശരീരം ഉത്ക്രാന്തിയിലൂടെ (evolution ) ഉണ്ടായതാണെന്നു് എല്ലാവരും മനസിലാക്കിയിട്ടുണ്ടു്. ശേഷം മൂന്നുമോ ? അവയുടെ ആവിര്‍ഭാവത്തെപ്പറ്റി പലര്‍ക്കും ധാരണയില്ല. അവയും ഉത്ക്രമിച്ചുണ്ടായതാണെന്നു് ആത്മവിജ്ഞാനം കാണിക്കുന്നു ജഗത്തിന്‍റെ ഉത്പത്തി പറയുന്ന തത്ത്വമസിപ്രകരണത്തിലെ വിശ്വോത്ക്രാന്തിവാദം(Theory of Universal Evolution)ജഗത്തു് അതിന്‍റെകാരണമായ ആദിബോധത്തില്‍നിന്നു(primordial consciousness) ഉത്ക്രമിച്ചുണ്ടായതാണെന്നു സിദ്ധാന്തിക്കുന്നു.വേറെ ഒരു വഴിക്കും ഒരു പദാര്‍ഥവും പ്രകൃതിയില്‍ ഉണ്ടാകുന്നില്ല. 'സത് 'എന്നു ഈ കാ...

ഓണം ഫോക് ലോർ

Image
ഓണം ബ്രാഹ്മണിക്കലോ.? 'കൂരിക്കറി, കൂരിക്കറി..                                  തിര്യോണ മുണ്ണാൻ കുഞ്ഞാഞ്ഞേ' ('കുഞ്ഞാഞ്ഞേകുഞ്ഞാഞ്ഞേ തിര്യോണം വന്നടി കുഞ്ഞാഞ്ഞേ..' എന്നാരംഭിക്കുന്ന നാടൻ പാട്ടിൽ നിന്നും ) 'കാണം വിറ്റും ഓണം ഉണ്ണണം'  - കാണം സ്ഥാവരജംഗമങ്ങളാണ്. വസ്തു വകകളും പറമ്പുകളും പാടങ്ങളും അതിൽപ്പെടും.  ഓണം ഉളളവനോടും വിൽക്കാൻ കാണം ഉളളവനോടും ആരോ പറയുന്നതാണ് ചൊല്ലിൻ്റെ താല്പര്യം. ഭൂമിയുളളവനോട് അതു വിറ്റിട്ടായാലും ആഘോഷം ആനന്ദപ്രദമാക്കണമെന്നു പറയുന്നിടത്ത്, കാണമുളളവനെ, അവൻ്റെ പൈതൃകത്തെക്കുറിച്ചുളള അഭിമാന ബോധമുണർത്തി പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യാനുളള അടവുനയമുണ്ട്. പുലയരിലെ ഒരു വിഭാഗമാണ് കാണപ്പുലയർ. 'കാണം' അഥവാ ഭൂമി, ഒരു കാലത്ത് പുലയന് സ്വന്തമായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്ന ഒന്നാണ് 'കാണപ്പുലയൻ' എന്ന ജാതിപ്പേര്. 'പുലം' എന്നതിനും വയൽ, കൃഷിഭൂമി എന്നെല്ലാം അർത്ഥമുണ്ട്. പുലത്തിനധികാരിയായിരുന്നു അന്നത്തെ പുലയൻ. കഷകൻ എന്നും പുലയ ശബ്ദത്തിന് അർത്ഥം ലഭിക്കുന്നുണ്ട്.  അങ്ങനെ നോക്കുമ്പോൾ, ഭൂമിയുടെ യഥാർത്ഥ അ...
 കുത്തിയോട്ട കുലപതി ശ്രീ.മീനത്തതിൽ കേശവപിള്ള രചിച്ച പാണ്ഡവർകാവ് ദേവീ സ്തുതി. * * * * * * * * * * * * * * * * * * * * * * * * * * * * ഭദ്രേ ഭഗവതി ഭക്താർത്തി ഭഞ്ജനി ഭദ്രകാളിനതാമർത്യപാളി മത്താളിന മധു കൈടഭമത്തേഭ ഹരീന്ദ്രേ തവപത്തെ ഗതിവിപത്താർക്കു മാറ്റാൻ ഘോരാട്ടഹാസ ത്രുടിതാരിമണ്ഡലേ ഘോരെ കരാള ദംഷ്ട്രോജ്വലാസ്യേ മഹിഷാസുരദമനീ ഖലശമനീ മമ ജനനീ പരമഹിതാനശേഷനമർത്തുകമ്മേ..... ധൂമ്രവിലോചന മർമ്മ വിശ്ചേദിനി കമ്രാനനെ ദേവി താമ്രാധരെ നമ്രാമരനാഥെ രവിചന്ദ്രാനലനേത്രേ സകലാന്മയസാരെ! സമസ്താത്മികേ .. ഓണാട്ടുകരയിലെ കുത്തിയോട്ടക്കളങ്ങൾ ഉണരുന്നത് ദേവീമാഹാത്മ്യം കുത്തിയോട്ട പ്പാട്ടിലെ ഈ പദങ്ങളിലൂടെയാണ്. ഏഴു പാദങ്ങളും കുമ്മികളുമടങ്ങിയ ദേവീ മാഹാത്മ്യം കഥയാണ് ഏറ്റവും ലക്ഷണയുക്തമായ കൃതി. ഒരു അനുഷ്ഠാനം പോലെ എല്ലാ കുത്തിയോട്ടവേദികളിലും പാടി തുടങ്ങുന്ന ദേവീമാഹാത്മ്യം കൃതി രചിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നാൽ ഈ കുത്തിയോട്ടപ്പാട്ടിൻ്റെ രചയിതാവിനെ പലർക്കും അറിയില്ല എന്നത് ഇന്നും ഒരു സത്യമായി അവശേഷിക്കുന്നു.  ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വടക്ക് മീനത്തതിൽ ശ്രീനാരായണപിള്ളയു...

മലബാർ ലഹള

Image
വാരിയൻകുന്നൻ നിഘണ്ടുവിലുണ്ടാവില്ല  

പുലിയൂർ

Image
ചെങ്ങന്നൂരാതി, പുലിയൂർ, മഹാശിലായുഗം