ദേവകളോ ജീവതയോ പ്രമാണം?
ദേവതയോ ജീവതയോ ആരാധ്യം.? | മൂര്‍ത്തിയോ പ്രതിമൂര്‍ത്തിയോ (icon) സ്വീകാര്യം.? | ഓണാട്ടുകരയിലെ കുംഭം മീനം മാസങ്ങള്‍ കൊയ്ത്തുത്സവത്തിന്‍റേതു കൂടിയായിരുന്നു. നാട്ടുദൈവങ്ങള്‍ ഇടവഴികളും വയല്‍വരമ്പുകളും താണ്ടി ഓരോ കുടിലിനും കൊട്ടാരത്തിനും മുന്നിലെത്തി പ്രജകളെ നേരില്‍ക്കണ്ടനുഗ്രഹിക്കാനെത്തുന്നത് ഈ വേനല്‍ക്കാല വിശേഷങ്ങള്‍ക്കിടയില്‍ പ്രത്യേക ചാരുതയായിരുന്നു. തലയില്‍ ദേവചൈതന്യത്തെ പേറിയാണ് ചെണ്ടമേളത്തിന്‍റെയും വീക്കുചെണ്ടയുടെയും മറ്റും അകമ്പടിയോടെ ഓരോ ഭഗവാനും / ഭഗവതിയും എഴുന്നളളിയിരുന്നത്. വെളിച്ചപ്പാടുകളായിരുന്നു പുരോഹിതര്‍. അബ്രാഹ്മണരായിരുന്നു ഇവര്‍. പാണര്‍, വാത്തികള്‍, കുറുപ്പന്മാര്‍, ഈഴവർ തുടങ്ങി പലരും ഇങ്ങനെ വെളിച്ചപ്പാടുകളായി. മിക്കവാറും സംഘകാല പാരമ്പര്യമുളള ജാതികളായിരുന്നു വെളിച്ചപ്പാടന്മാരായി അരങ്ങേറിയിരുന്നത്. പില്‍ക്കാലത്ത് ഇത്തരം എഴുന്നളളത്ത് ജീവതകളിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. രാജാക്കന്മാരോ പ്രഭുക്കന്മാരോ സഞ്ചരിച്ചിരുന്ന പല്ലക്കിന്‍റെ മാതൃകയിലാണ് ഇത്തരം ജീവതകള്‍ നിര്‍മ്മിച്ചിരുന്നത്. ഇന്നും അറവുകാട്ട് ഭഗവതിയെ എഴുന്നളളിക്കുന്നത് പല്ലക്കിന്‍റെ രൂപത്തിലുളള ജീവതയിലാണ്. ഓണാട്ടു...