Posts

About Harikumar Elayidathu | ഹരികുമാർ ഇളയിടത്ത്

Image
Harikumar Elayidathu – എഴുത്തുകാരനും കുത്തിയോട്ടം ഗവേഷകനും പ്രാദേശിക ചരിത്രാന്വേഷകനും ഹരികുമാർ ഇളയിടത്ത് മലയാളത്തിലെ എഴുത്തുകാരനും ജനകീയ കലാരൂപങ്ങളിലെ ഗവേഷകനുമാണ്. 1990 മുതൽ കേരളത്തിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരകലാരൂപമായ കുത്തിയോട്ടത്തെക്കുറിച്ച് പഠനം നടത്തുന്നു. കുത്തിയോട്ടത്തിന്റെ ആചാരപരവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. പ്രാദേശിക ചരിത്രാന്വേഷകനും സ്ഥലനാമ പഠിതാവുമാണ്. സ്ഥലനാമങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ ജാതകക്കുറിപ്പാണെന്നു കരുതുന്ന അന്വേഷകനാണ്. 2017 മുതൽ പുസ്തകപ്രസാധന രംഗത്തും പ്രവർത്തിക്കുന്നു. Bodhi Books എന്ന പ്രസാധന മുദ്രയിലൂടെ വിവിധ ഗ്രന്ഥങ്ങൾ (2026 മാർച്ച് 14 വരെ 220 പുസ്തകം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകപ്രസാധന രംഗത്തും അച്ചടി / ദൃശ്യ മാധ്യമരംഗത്തും  പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. പ്രധാന കൃതികൾ •Amma -Adhikshepikkappedunnathinte Mathavum Rashtreeyavum (2014) • Chettikulangara Kumbhabharani – Odanadinte Poorotsavam; Kuthiyottam Kettukazhcha (2023) •...

നങ്ങേലി | Nangeli

Image
നങ്ങേലി കഥ  പറയുമ്പോള്‍ മുലച്ചിപ്പറമ്പിലെ നങ്ങേലി ആദ്യമായി പത്രവാര്‍ത്തയില്‍ ഇടം പിടിക്കുന്നത് 2007 മാര്‍ച്ച് 8-ാം തീയതിയിലെ ഈ ആര്‍ട്ടിക്കിളിലൂടെയാണ്. 'Kerala's first feminist whom history has forgotten' എന്ന തലക്കട്ടില്‍ ഇംഗ്ലിഷ് ദിനപത്രമായ ദ പയനിയറില്‍ ഒന്നാം പേജില്‍ ബോട്ടംബ്രേക്കപ്പ് ആയി ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചു. ചേര്‍ത്തല സ്വദേശിയായ സി. രാധാകൃഷ്ണന്‍ ആയിരുുന്നു ലേഖകന്‍.  ഇതേ ആര്‍ട്ടിക്കിള്‍ മലയാളത്തിലും അതേ ദിവസം മാതൃഭൂമി ദിനപത്രത്തിലും മലയാള മനോരമയിലും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ ചേര്‍ത്തലയിലെ മാതൃഭൂമി ലേഖകന്‍ കെ. ആര്‍ സേതുരാമന്‍റെ പേരിലും മനോരമയിലെ ബിനുവിന്‍റെ പേരിലും ബൈലൈനോടെ പ്രസിദ്ധീകരിച്ചു. രസകരമായകാര്യം മനോരക്കവലയിലെ മനോരമ ദിനപത്രത്തിന്‍റെ ഓഫീസിലിരുന്നാണ് മൂവരും ചേര്‍ന്ന് എന്‍ ആര്‍ കൃഷ്ണന്‍റെ 'സ്മരണകള്‍' എന്ന പുസ്തകത്തിലെ ഒരു സൂചനയെ ഹൃദയസ്പൃക്കായ ഒരു സ്റ്റോറിയാക്കി വികസിപ്പിച്ചത്. നികുതിപിരിവുകാര്‍ക്കു മുന്നില്‍ മുലമുറിച്ചു നല്‍കിയ ഈഴവ ധീരവനിതയ്ക്ക് നാമകരണം നടത്തിയത് ഈ മൂവര്‍ സംഘമാണ്. അവളുടെ ഭര്‍ത്താവിനെ സൃഷ്ടിച്ചതും അയാളെ ആത്മഹത്യയിലേക്ക് നയി...

‘കുത്തിയോട്ടം’ എന്ന പദത്തിന്റെ വ്യുത്പത്തി : ഒരു നിരീക്ഷണം

Image
കുത്തിയോട്ടം : പദവും ആചാരവും – ഒരു വ്യാഖ്യാനശ്രമം ‘ഓട്ടം’ എന്ന പദത്തിന്റെ ആചാരപരമായ അർത്ഥസൂചനയെ അടിസ്ഥാനമാക്കി കുത്തിയോട്ടം അനുഷ്ഠാനത്തെ  വിശദീകരിക്കുന്ന ഹരികുമാർ ഇളയിടത്തിന്റെ ഗവേഷണ നിരീക്ഷണം കേരളത്തിലെ ദേവീക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രധാന അനുഷ്ഠാനങ്ങളിലൊന്നാണ് കുത്തിയോട്ടം. പ്രത്യേകിച്ച് ചെട്ടികുളങ്ങര പോലുള്ള പ്രദേശങ്ങളിൽ ഈ അനുഷ്ഠാനം വിശേഷമായി ആചരിക്കപ്പെടുന്നു. ഈ ആചാരത്തിന്റെ ചരിത്രവും സാംസ്കാരിക പശ്ചാത്തലവും സംബന്ധിച്ച് പല പഠനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ‘കുത്തിയോട്ടം’ എന്ന പദത്തിന്റെ വ്യുത്പത്തിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപ്പെട്ടിട്ടില്ല. മുൻകാല പഠിതാക്കൾ സാധാരണയായി ‘കുത്തിയോട്ടം’ എന്ന പദത്തെ ‘കുത്തുക’ + ‘ഓടുക’ എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അനുഷ്ഠാനത്തിന്റെ മർമ്മമായ ചൂരൽകുത്ത് എന്ന കർമ്മത്തിനുശേഷം ഭഗവതീ ക്ഷേത്രത്തിലേക്ക് വേഗത്തിൽ പോകുന്നതാണ് ‘ഓട്ടം’ എന്ന പദത്തിന്റെ അർത്ഥമെന്നായിരുന്നു പൊതുവായ വിശദീകരണം. എന്നാൽ, ഈ വ്യാഖ്യാനം അനുഷ്ഠാനത്തിന്റെ ആന്തരിക താത്പര്യത്തെ പൂർണ്ണമായി വ്യക്തമാക്കുന്നില്ലെന്ന സംശയം എനിക്ക് തോന്നിയിരുന്നു. ‘ഓട്ടം...

ഹരികുമാർ ഇളയിടത്ത്

Image
ഹരികുമാർ ഇളയിടത്ത് ഹരികുമാർ ഇളയിടത്ത് (Harikumar Elayidathu) മലയാളത്തിലെ എഴുത്തുകാരനും ഗവേഷകനും പ്രസാധകനുമാണ്. കേരളത്തിലെ ആചാരകലാരൂപമായ കുത്തിയോട്ടം സംബന്ധിച്ച പഠനങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 1990-കളിൽ തുടങ്ങിയ ദീർഘകാല ഗവേഷണത്തിന്റെ ഭാഗമായി കുത്തിയോട്ടത്തിന്റെ ആചാരപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് അദ്ദേഹം വിവിധ ഗ്രന്ഥങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്മഭൂമി | 2026 മാർച്ച് 28 രചനകളും ഗവേഷണവും കുത്തിയോട്ടവുമായി ബന്ധപ്പെട്ട ചരിത്രം, ആചാരങ്ങൾ, പാട്ടുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിൽ ഹരികുമാർ ഇളയിടത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ: Chettikulangara Kumbhabharani – Odanadinte Poorotsavam; Kuthiyottam Kettukazhcha (2023) Kuthiyottappattukal: Oru Padanam കുത്തിയോട്ടപ്പാട്ടുകളുടെ പാരമ്പര്യവും ഘടനയും പഠിക്കുന്ന ഗവേഷണഗ്രന്ഥമായ Kuthiyottappattukal: Oru Padanam എന്ന കൃതിക്ക് 30-ാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേവാഭിമാനി | ആലപ്പുഴ | 2026 മാർച്ച് 28 പ്രസാധന പ്രവർത്തനം ഹരികുമാർ ഇളയ...

നെടുമങ്ങാട് ഓട്ടം

Image
നെടുമങ്ങാട് ദേശത്തെ മൂന്നു ദേവീക്ഷേത്രങ്ങളിൽ ഇന്ന് കുത്തിയോട്ടം നടക്കും. ഉത്സവത്തോടൊപ്പമാണ് ഇവിടെ കുത്തിയോട്ടം. രാത്രിയിൽ ദീപാരാധനക്കു ശേഷമാണ് അരങ്ങേറുന്നത്. മേലാംകോട് ദേവീക്ഷേത്രം , മുത്താരമ്മൻ ദേവീക്ഷേത്രം , മുത്തുമാരിയമ്മൻ ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് കുത്തിയോട്ട അനുഷ്ഠാനം നടക്കുന്നത്.

കുത്തിയോട്ടവും ബലിയും

Image
കുത്തിയോട്ടാനുഷ്ഠാനം ബലിതന്നെയെന്ന് ഉറപ്പിക്കുന്ന വരികൾ ഓണാട്ടുകരയിൽ ലഭ്യമാണ്. 'കാളിയമ്മനു കുത്തിയോട്ടം-കൊടും കാളിയമ്മനുരത്തവെലി  വീരകാളിക്കുരത്തവെലി,രുദ്ര കാളിക്കാളുവെട്ടിവ്വെലിയാം' (തമിഴ് കലർന്ന ഭാഷയിൽ, കാർത്തികപ്പള്ളി വല്യകുളങ്ങര ദേവിയെ സ്തുതിക്കുന്ന ഒരുപാട്ടിൽ നിന്നും) കുത്തിയോട്ടത്തിൻ്റെ മർമ്മ പ്രധാനമായ അനുഷ്ഠാനാംശം ചൂരൽ മുറിയൽ (ചൂരൽകുത്ത് എന്ന് തെക്കൻ കേരളത്തിൽ) കർമ്മമാണ്. അതുപേക്ഷിച്ചാൽ, 'അഗ്നിയുടെ ചൂട് ഇല്ലാതാവുംപോലെ'യാണെന്നപക്ഷം ഇന്നത്തെ പ്രായംകൂടിയ ചില ആശാന്മാർക്കുണ്ട്. അവരുടെ കാഴ്ചപ്പാടിൽ അതു ശരിയാണ്.  വഴിപാടുകാരുടെ വീട്ടിൽ പരിശീലനകാലത്ത് പകൽ നേരങ്ങളിൽ ഈയിടയായി പതിവായി കണ്ടുവരാറുള്ള ഭാഗവതപാരായണവും ഇതര ശബ്ദ കോലാഹലങ്ങളും അനാവശ്യമാണെന്നും അവർ കരുതുന്നു. ഇത് വീട്ടുകാരുടെ താല്പര്യത്തിന് തങ്ങൾ  വഴങ്ങേണ്ടിവരുന്നതുകൊണ്ടാണെന്നാണ് ഒരു മുതിർന്ന ആശാൻ പരിഭവിച്ചത്.  കൊല്ലത്ത്, പലേടത്തും ചൂരൽകുത്ത്, ഒരു ചൂരൽപ്പൊളിയിൽ മീൻ കോർമ്പലിൽ കോർക്കും പോലെയായിരുന്നു '85-'90 കാലത്ത് എന്നാണ് അവിടുത്തെ അനുഷ്ഠാപകർ പറയുന്നത്. ഒരേ പൊളിയിൽ കുറെ കുട്ടികളെ കൊരുത്തിടും. ഇപ്പോ...

കുത്തിയോട്ടം വക്രീകരിക്കപ്പെഠുമ്പോൾ

Image
  കുത്തിയോട്ടത്തിന് ഐതിഹ്യം സൃഷ്ടിച്ച കഥ പാരമ്പര്യജ്ഞാനം ഗവേഷണത്തിന്റെ താളി ലേക്ക് കടക്കുമ്പോൾ, അത് ഒരു രേഖയല്ല, പൈതൃകമാണ്. അതിനെ  സംരക്ഷിക്കാനും തെളിമയോടെ കൈമാറാനും കഴിയാത്തവർ ഗവേഷണത്തിന്  യോഗ്യരല്ല. പൈതൃകത്തെ വഷളാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് സംസ്‌കാരത്തെ  മുറിവേൽപ്പിക്കുന്ന അതിക്രമമാണ്. പാരമ്പര്യ ജ്ഞാനം  അലസമായി കൈകാര്യം ചെയ്യുന്നവർ അറിവിൻ്റെ ശോഭ തല്ലി കെടുത്താൻ ശ്രമിക്കുന്നു. ഗവേഷണത്തിന്റെ പ്രഭയിൽ അവർക്ക് സ്ഥാനമില്ല. കേട്ടതൊന്നും നേരെ വിശ്വസിക്കാതെ, “എന്തുകൊണ്ട്?”, “എങ്ങനെ?”, “സത്യം ഏത്?” എന്ന ചോദ്യങ്ങൾ ചോദിച്ച്, തെളിവുകൾ ശേഖരിച്ചു, നിരീക്ഷിച്ച്, വസ്തുതകൾ പരിശോധിച്ച്, ഒടുവിൽ കൃത്യമായ അറിവിലെത്തുന്ന പ്രക്രിയയാകണം ഗവേഷണം. കുത്തിയോട്ടത്തെക്കുറിച്ച് ഒരു ഉല്പത്തി പുരാവൃത്തം നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചിലതെല്ലാം സന്ദർഭാനുസരണം ചില ആശാന്മാർ പറഞ്ഞുണ്ടാക്കിയതാണ്. അതിലൊന്നാണ് 'ഹാലാസ്യ മാഹാത്മ്യ'വുമായി ഈ കലയെ ബന്ധപ്പെടുത്തുന്ന കഥ. ആ ഗ്രന്ഥത്തിൽ അത്തരം ഒരു കഥയുണ്ടോ എന്ന് പരിശോധിക്കാതെയാണ് പലരും അതേപ്പറ്റി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. എന്നാൽ, എന്തുകൊണ്...