Posts

ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം -തൻമ മാസിക പ്രസിദ്ധീകരിച്ച വാർത്തയുടെ പേജ്

Image
തൻമ സാംസ്കാരിക മാസിക, 2026 മാർച്ച് - ഏപ്രിൽ ലക്കം വിശേഷം പംക്തിയിൽ (പേജ് 66) പ്രസിദ്ധീകരിച്ച 'ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം' സംബന്ധിച്ച വാർത്തയുടെ ഭാഗം. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിലായിരുന്നു ചടങ്ങ്.

ടിപ്പു സുൽത്താൻ്റെ മരണവാർത്ത

Image
ടിപ്പു സുൽത്താൻ്റെ മരണവാർത്ത ലണ്ടനിലെ പത്രത്തിൽ വന്നപ്പോൾ. മരണം നടന്ന് നാലുമാസത്തിനു ശേഷമാണ് വാർത്ത ലണ്ടനിൽ എത്തിയത്.  വായിക്കാനുള്ള സൗകര്യത്തിനായി വാർത്താഭാഗം ഇംഗ്ലിഷിൽ ചുവടെ  കൊടുക്കുന്നു:  LONDON, September 14. DEATH of TIPPOO SAIB; And the Capture of Seringapatam, the Capital of his Empire. This morning arrived at the India House from Plymouth, the Purser of the Barwell East-Indiaman; by which ship we have the important intelligence, that on the 4th of May the British Forces under General Stuart took SERINGAPATAM, Tippoo’s Capital, by assault, with a very trifling loss on the part of the British troops. The body of Tippoo was found among the slain upon the ramparts of the place, and his two sons were taken in his Palace. By the death of this restless Tyrant, and the overthrow of his Empire, the lawful King of Mysore will be restored to his Throne, the English power in India effectually secured, and the hopes of the French in that quarter completely destroy...

Wikipedia Mail

Image

ടിപ്പുവിൻ്റെ മരണവാർത്ത

Image
ടിപ്പു സുൽത്താൻ്റെ മരണവാർത്ത ലണ്ടനിലെ പത്രത്തിൽ വന്നപ്പോൾ. മരണം നടന്ന് നാലുമാസത്തിനു ശേഷമാണ് വാർത്ത ലണ്ടനിൽ എത്തിയത്.  വായിക്കാനുള്ള സൗകര്യത്തിനായി വാർത്താഭാഗം ഇംഗ്ലിഷിൽ ചുവടെ  കൊടുക്കുന്നു:  LONDON, September 14. DEATH of TIPPOO SAIB; And the Capture of Seringapatam, the Capital of his Empire. This morning arrived at the India House from Plymouth, the Purser of the Barwell East-Indiaman; by which ship we have the important intelligence, that on the 4th of May the British Forces under General Stuart took SERINGAPATAM, Tippoo’s Capital, by assault, with a very trifling loss on the part of the British troops. The body of Tippoo was found among the slain upon the ramparts of the place, and his two sons were taken in his Palace. By the death of this restless Tyrant, and the overthrow of his Empire, the lawful King of Mysore will be restored to his Throne, the English power in India effectually secured, and the hopes of the French in that quarter completely destroyed. Priva...

'വായന' പുസ്തക ചർച്ച

Image
'വായന'യുടെ നേതൃത്വത്തിൽ, 'ഓർമ്മകളുടെ നാട്ടുവഴികൾ', 'നിശാശലഭം' എന്നീ പുസ്തകങ്ങളെക്കുറിച്ച് ഏ.ആർ. സ്മാരകത്തിൽ ഇന്ന് നടന്ന ചർച്ച സാർത്ഥകമായിരുന്നു. രചയിതാക്കളെ യഥാവിധി ഉൾക്കൊള്ളുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നതിൽ അവതാരകരായ ഇരുവരും വിജയിച്ചു എന്ന് പറയാം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച ശ്രീ. മുരളി കരിമ്പിൻപുഴയും ശ്രീമതി സരോജിനി ഉണ്ണിത്താനും പുസ്തകങ്ങളുടെ ആന്തരിക സൗരഭ്യം ശ്രോതാക്കൾക്ക് പകർന്നുതന്നു. അതുവഴി പുസ്തകങ്ങൾ മുൻകൂർ വായിച്ചിട്ടില്ലാത്തവർക്കുപോലും ചർച്ച ഏറെ ഉപകാരപ്രദമായി. ‘ഓർമ്മകളുടെ നാട്ടുവഴികൾ’ ഒരേസമയം ഓർമ്മയും പ്രാദേശികചരിത്രവും പങ്കുവെയ്ക്കുന്ന കൃതിയാണ്. ‘നിശാശലഭം’ കാല്പനിക രചനയായിരിക്കുമ്പോഴും പിന്നിട്ട അസംസ്കൃത ഭൂതകാലത്തെ അതിൽ ആർക്കൈവുചെയ്തിരിക്കുന്നു. ആ നിലയ്ക്ക് ഈ രണ്ടു പുസ്തകങ്ങളും പരസ്പരം പൂരകങ്ങളായി അനുഭവപ്പെട്ടു. മഹാബലിയും മാവേലിയും രണ്ടാണെന്ന നിരീക്ഷണം ഉചിതമാണ്. പുരാണത്തിലെ മഹാബലിയെയും നാട്ടുവഴക്കത്തിലെ മാവേലിയെയും ചേർത്ത് നെയ്തെടുത്ത ആഖ്യാനങ്ങളാണ് ഓണത്തെക്കുറിച്ച് കേരളീയർ പലപ്പോഴും ആവർത്തിക്കുന്നത്. അതിനാൽ തന്നെയാണ് ആ ആഖ്യാ...

കണ്ടിയൂർ മഹാദേവശാസ്ത്രി 161-ാം ജയന്തി

Image
മഹാദേവശാസ്തി ജയന്തി വേദി: പണ്ഡിതസ്മരണയ്ക്കൊപ്പം ലഭിച്ചൊരു അനുസ്മരണീയ ആദരം • 2026 മാർച്ച് 15 ഞായറാഴ് നാലുമണി സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നീ ശാസ്ത്രീയ-ആദ്ധ്യാത്മിക കൃതികൾ മലയാളികൾക്ക് സുലഭമായി വ്യാഖ്യാനിച്ച് നൽകിയ പണ്ഡിതവര്യനായിരുന്നു കണ്ടിയൂർ മഹാദേവശാസ്തികൾ. അദ്ദേഹത്തിന്റെ 161-ാം ജയന്തി കണ്ടിയൂരിൽ ഗൗരവപൂർവ്വം ആഘോഷിക്കപ്പെട്ടത്, പണ്ഡിതസ്മരണയ്ക്കൊപ്പം സാംസ്കാരിക സദസ്സിനും ഒരു ആത്മീയത നിറഞ്ഞ അനുഭവമായി മാറി. കണ്ടിയൂർ മഹാദേവശാസ്തി സ്മാരക ഗ്രാമസേവാ പരിഷത്ത് സംഘടിപ്പിച്ച പരിപാടി, ശാസ്തികളുടെ ഭവനത്തിൽ നിന്നാരംഭിച്ച പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ ശ്രദ്ധേയമായി. അതിഥികളെ ചരിത്രപ്രസിദ്ധമായ കണ്ടിയൂർ ശിവക്ഷേത്രം വേദിയിലേക്ക് ആനയിച്ച ചടങ്ങ് പാരമ്പര്യവും ഭക്തിയും ചേർന്ന ഒരു മനോഹര ദൃശ്യാനുഭവമായി. ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ വിജി തമ്പി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവായ പിനാകി ശിവരാജൻ ആദരിക്കപ്പെട്ടു. മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം നേടിയ ‘കുത്തിയോട്ടപ്പാട്ടുകൾ: ഒരു പഠനം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവെ...

ദേവകളോ ജീവതയോ പ്രമാണം?

Image
ദേവതയോ ജീവതയോ ആരാധ്യം.? | മൂര്‍ത്തിയോ പ്രതിമൂര്‍ത്തിയോ (icon) സ്വീകാര്യം.? | ഓണാട്ടുകരയിലെ കുംഭം മീനം മാസങ്ങള്‍ കൊയ്ത്തുത്സവത്തിന്‍റേതു കൂടിയായിരുന്നു. നാട്ടുദൈവങ്ങള്‍ ഇടവഴികളും വയല്‍വരമ്പുകളും താണ്ടി ഓരോ കുടിലിനും കൊട്ടാരത്തിനും മുന്നിലെത്തി പ്രജകളെ നേരില്‍ക്കണ്ടനുഗ്രഹിക്കാനെത്തുന്നത് ഈ വേനല്‍ക്കാല വിശേഷങ്ങള്‍ക്കിടയില്‍ പ്രത്യേക ചാരുതയായിരുന്നു. തലയില്‍ ദേവചൈതന്യത്തെ പേറിയാണ് ചെണ്ടമേളത്തിന്‍റെയും വീക്കുചെണ്ടയുടെയും മറ്റും അകമ്പടിയോടെ ഓരോ ഭഗവാനും / ഭഗവതിയും എഴുന്നളളിയിരുന്നത്. വെളിച്ചപ്പാടുകളായിരുന്നു പുരോഹിതര്‍. അബ്രാഹ്മണരായിരുന്നു ഇവര്‍. പാണര്‍, വാത്തികള്‍, കുറുപ്പന്മാര്‍, ഈഴവർ തുടങ്ങി പലരും ഇങ്ങനെ വെളിച്ചപ്പാടുകളായി. മിക്കവാറും സംഘകാല പാരമ്പര്യമുളള ജാതികളായിരുന്നു വെളിച്ചപ്പാടന്മാരായി അരങ്ങേറിയിരുന്നത്. പില്‍ക്കാലത്ത് ഇത്തരം എഴുന്നളളത്ത് ജീവതകളിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു. രാജാക്കന്മാരോ പ്രഭുക്കന്മാരോ സഞ്ചരിച്ചിരുന്ന പല്ലക്കിന്‍റെ മാതൃകയിലാണ് ഇത്തരം ജീവതകള്‍ നിര്‍മ്മിച്ചിരുന്നത്. ഇന്നും അറവുകാട്ട് ഭഗവതിയെ എഴുന്നളളിക്കുന്നത് പല്ലക്കിന്‍റെ രൂപത്തിലുളള ജീവതയിലാണ്. ഓണാട്ടു...