ഫ്രാൻസിസ് ടി. മാവേലിക്കര
‘നാടകത്തിന് നമ്മൾ ഒരു ജീവിതം പൂർണ്ണമായും കൊടുക്കണം. പകരം, നാടകത്തിനു തിരികെത്തരാൻ വളരെക്കുറച്ചേയുള്ളൂ. അഷ്ടിമുട്ടി കഴിഞ്ഞുകൂടാൻ ഒരു ചെറിയ ജീവിതം അതു തിരിച്ചു തരും. ആ ജീവിതമാണ് ഞാൻ അനുഭവിച്ചു തീർക്കുന്നത്. ഒരു നാടകക്കാരൻ്റെ മുന്നിൽ 'നാളെ'യെന്നത് അനിശ്ചിതത്വത്തിൻ്റേതാണ്. നാടകക്കാരന് ബാങ്ക് ബാലൻസില്ല. എരിച്ചു തീർത്ത ജീവിതത്തിൻ്റെ കരിന്തിരി പോലെ അവൻ പുകയുന്നത് അതുകൊണ്ടാണ്’. ഫ്രാൻസിസ് ടി. മാവേലിക്കര കഴിഞ്ഞ നാല്പത്തിരണ്ടു വർഷമായി പ്രൊഫഷണൽ നാടക രംഗത്ത് ഉയർന്നു കേൾക്കുന്ന പേരാണ്, ‘ഫ്രാൻസിസ് ടി. മാവേലിക്കര’. നാടക രചയിതാവെന്നനിലയിൽ ഇന്നും ഒന്നാമത്തെ പേരുകാരനായി അദ്ദേഹം തുടരുന്നു. എഴുത്തുകാരൻ്റെ പേരുകേട്ട് നാടകം കാണാൻ ആസ്വാദകരെത്തുംവിധം സഹൃദയ ഹൃദയങ്ങളെ സ്വാധീനിക്കാൻ അദ്ദേഹത്തിൻ്റെ നാടകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ഇതിവൃത്തങ്ങളും പുരാണ-ചരിത്ര സംഭവങ്ങളും രംഗവേദിക്കുവേണ്ടി ആലോചിക്കുമ്പോൾ സമിതികളും സംവിധായകരും ആദ്യം പരിഗണിക്കുന്ന പേരും ഫ്രാൻസിസ് ടി. മാവേലിക്കരയുടേതാണ്. മുന്നൂറ്റി എഴുപത്തിയഞ്ചു നാടകങ്ങൾ ഇതിനകം അദ്ദേഹം എഴുതിക്കഴിഞ്ഞു. ഭാരതത്തിൽ ഇത്രയധികം നാടകം എഴുതിയ മറ്റൊരാൾ ഉണ്ടാവില്ല....