ദുർഗ്ഗ | അവർണ്ണൻ
അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി? താമഗ്നിവര്‍ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മഫലേഷു ജുഷ്ടാം ദുര്‍ഗാം ദേവീ ശരണമഹം പ്രപദ്യേ സുതരസി തരസേ നമഃ യജുർവേദത്തിലെ ദുർഗ്ഗാസൂക്തത്തിൽ നിന്നാണ് ഈ വരികൾ. ഇതേ ആശയം തന്നെ "ദുർഗായൈ ദുർഗപാരായൈ" തുടങ്ങിയ വരികളായി 1500 വർഷമെങ്കിലും ഏറ്റവും ചുരുങ്ങിയ പഴക്കം കല്പിക്കപ്പെട്ടിട്ടുള്ള ചണ്ഡി സപ്തശതിയിൽ ആവർത്തിക്കപ്പെടുന്നു. ഈ ചണ്ഡികയെ മദ്യമാംസാനുലേപനത്തോടെ ശബരർ (വനവാസികൾ/ "countrymen") പൂജിച്ചിരുന്നതായി ബാണഭട്ടൻ കാദംബരിയിൽ പറയുന്നുണ്ട്. ദേവതാചക്രത്തിന്റെയും, ദേവതാ സംക്രമണത്തിന്റെയും പരിപ്രേക്ഷ്യത്തിലും, ജാതിഭേദമന്യേ ദൗർഗ്ഗർ ഒരേ സമ്പ്രദായത്തിൽ ആയിരുന്നു എന്നതിനും തെളിവുകളുണ്ട്. "കാളികേതി സമാഖ്യാതാ, ഹിമാചലസമാശ്രിതാ" എന്ന് സംസ്കൃതത്തിൽ സപ്തശതി പറയുമ്പോൾ , "മഹാദേവനുലകന്റെ മലേമ്മേൽ ചെന്നുറപ്പവൾ" എന്ന് ദാരികവധം പാട്ടിന്റെ ഈരടികൾ മലയാളത്തിൽ കൂടെപ്പാടുന്നു. ഭാരതത്തിൽ, ഇന്നും ആരാധന നടക്കുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം, ബിഹാറിലെ, 2000...