Posts

മാവേലിക്കര ബുദ്ധന്‍

Image
മാവേലിക്കരയിലെ ബുദ്ധമണ്ഡപം ഇരുട്ടിൽ ശ്രീ ബിനു തങ്കച്ചൻ്റെ റിപ്പോർട്ടിനൊരു അടിക്കുറിപ്പ്. ബുദ്ധ ഭഗവാൻ മാവേലിക്കരയുടെ ഐക്കൺ ആണ്. ലോകം മുഴുവൻ പ്രകാശിക്കണമെന്ന് ആഗ്രഹിച്ച ലോക ഗുരു. തെറ്റിദ്ധരിക്കപ്പെട്ട, അറിവില്ലായ്മയുടെ ഒരു കാലത്ത് ഭക്തി പ്രചരണത്തിൻ്റെ ഭാഗമായി ബുദ്ധവിഗ്രഹം ചെളിക്കുണ്ടിൽ ചവിട്ടി താഴ്ത്തി. പതിറ്റാണ്ടുകളോളം അങ്ങനെ കിടന്നു. കാലം ആ ദിവ്യരൂപത്തെ തെളിച്ചു നൽകി.  മാവേലിക്കര ഗവണ്മെന്‍റ് ഗസ്റ്റു ഹൗസിനടുത്തുള്ള കടവില്‍ കുളിക്കാനും അലക്കാനും വരുന്നവര്‍ അക്കാലത്ത് ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന കല്ലിലാണ് കാലുകള്‍ തേച്ചു മിനുക്കിയിരുന്നതും തുണികള്‍ സോപ്പു പതച്ച് തിരുമ്പി വെളുപ്പിച്ചിരുന്നതും. ചിലര്‍ക്കെങ്കിലും അത് കമഴ്ന്നു കിടക്കുന്ന ഒരു പഴയ വിഗ്രഹമായിരിക്കാമെന്ന തോന്നലുണ്ടായി. അതേക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പ്രാദേശിക ചരിത്രാന്വേഷകന്‍ കൂടിയായിരുന്ന ചട്ടമ്പിസ്വാമികളുുടെ കാതുകളിലുമെത്തി.  ചരിത്ര പണ്ഡിതൻ കൂടിയായ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഒരിക്കല്‍ ചെട്ടികുളങ്ങര ഭരണിയാഘോഷത്തിൽ പങ്കെടുക്കാനായി മാവേലിക്കര എത്തി. മന്ത്യത്ത് കളീക്കൽ കേശവൻ ഉണ്ണിത്താൻ്റെ അതിഥിയായിരുന്നു അദ്ദേഹം. ...

കൊവിഡ് 19 പത്തിയൂര്‍

Image
 

പെരുമാളിന്‍റെ മതംമാറ്റം ഒരു കെട്ടുകഥ

Image
ചേരമാന്‍ പെരുമാള്‍ മതംമാറി ഇസ്ലാമം സ്വീകരിച്ചെന്നും അദ്ദേഹം മക്കയിലേക്ക് പോയെന്നുമുള്ള കെട്ടുകഥയെ വിവിധ പണ്ഡിതര്‍ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്. ഡോ. പി സി. അലക്സാണ്ടര്‍ തന്‍റെ 'ബുദ്ധിസം ഇന്‍ കേരള' എന്ന ഗ്രന്ഥത്തില്‍ ആ കഥയെ നിരൂപണ വിധേയമാക്കുന്നുണ്ട്. ഒരിക്കലും അവസാനത്തെ പെരുമാള്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അലക്സാണ്ടറുടെ അഭിപ്രായത്തില്‍  അവസാന പെരുമാള്‍ ബുദ്ധമതം സ്വീകരിക്കയാണുണ്ടായത്. അദ്ദേഹം അക്കാലത്തെ ജലയാനത്തില്‍ (boat) സഞ്ചരിച്ചതിനെ വാമൊഴിയില്‍ മെക്ക യാത്രയാക്കിയതാണെന്നും അലക്സാണ്ടര്‍ പറയുന്നു. കടല്‍ കടക്കുന്നത് ഭയപ്പാടോടെകാണുന്ന സമൂഹത്തിന്‍റെ പ്രതികരണം അതിലുണ്ട്. കടല്‍ കടക്കുന്നതെല്ലാം അറേബ്യയിലേക്കാണെന്നായിരുന്നു അന്നത്തെ പൊതു ധാരണ.   ബുദ്ധിസം ഇന്‍ കേരള എന്ന പുസ്തകത്തിന്‍റെ ഒന്നാം പേജ്   ഡോ. പി. സി. അലക്സാണ്ടറുടെ നിരീക്ഷണം അടങ്ങുന്ന പ്രസക്ത ഭാഗം.   പ്രമുഖ ചരിത്ര പണ്ഡിതനും ഇസ്ലാമിക ചരിത്രകാരനുമായിരുന്നു  പി. എ സെയ്തു മുഹമ്മദ്. അദ്ദേഹം കേരള ഹിസ്റ്ററി അസ്സോസിയേഷന്‍റെ മുന്‍ സെക്രട്ടറി കൂടി ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനത്തി...

ആഗമാനന്ദ സ്വാമി

Image
ഭാരതീയ വേദാന്തത്തെപ്പറ്റി ആഗമാനന്ദ സ്വാമികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ലേഖനം.  ലേഖനം പ്രസിദ്ധീകരിച്ച ഗുരുകുലദീപം മാസികയുുടെ പുറംചട്ട.

വാതില്‍ വിശേഷം

Image
കേരളത്തിന്‍റെ തനതു ശൈലിയെന്നും വാസ്തുവെന്നും പറഞ്ഞു വിസ്തരിക്കാന്‍ വരട്ടെ.! രണ്ടു പാളികളുള്ള ഈ വാതില്‍ കാണുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും തറവാടിനെ ഓര്‍മ്മവരുന്നുണ്ടോ, നിങ്ങള്‍ക്ക്.? ചിത്രങ്ങളില്‍ കാണുന്നത് ഇറാനിലെ പുരാതന വീടുകളിൽ കണ്ടുവരുന്ന പ്രധാന  വാതില്‍ ആണ്. കണ്ടാൽ ഇന്ത്യൻ എന്നേ തോന്നൂ അല്ലേ? പൗരസ്ത്യ ദേശങ്ങളിലെ കലയ്ക്കും വാസ്തു വിദ്യയ്ക്കും സംസ്കാരത്തിനും ജീവിത ദർശനങ്ങൾക്കും ഇത്തരത്തിൽ  ആഴത്തിലുള്ള സാദൃശ്യങ്ങൾ കാണാൻ കഴിയും. പണ്ടത്തെ നമ്മുടെയൊക്കെ വീടുകളിലുണ്ടായിരുന്ന പോലത്തെ കനമുള്ള രണ്ടുപൊളി വാതിലാണ് ഇതും. ഇടതു-വലതു വശങ്ങളിലായി ലോഹരൂപത്തിൽ രണ്ടു വ്യത്യസ്ത ചിഹ്നങ്ങളും കാണുന്നില്ലേ? പുറത്ത് ആണുങ്ങളാണ് വന്നിട്ടുള്ളതെങ്കിൽ  ആദ്യത്തേത് (ലിംഗ രൂപിയായത് ) തട്ടണം. പെണ്ണാണെങ്കിൽ രണ്ടാമത്തേത്. രണ്ടിനും ഒച്ചയിൽ വ്യത്യാസമുണ്ട്. ആദ്യത്തേതിന് പരുക്കനാണെങ്കിൽ രണ്ടാമത്തേത്  മൃദുവാണ്. വാതിൽ തുറക്കാതെ തന്നെ പുറത്താരാണ് വന്നിരിക്കുന്നത് എന്നറിയാം.  നമ്മുടെ നാട്ടിൽ കുട്ടികൾക്കുള്ള അരഞ്ഞാങ്ങളിലാണ് ഈ വ്യത്യാസം പ്രകടമായി കാണാനാവുന്നത്. ആൺകുട്ടികൾക്ക് അരഞ്ഞാണത്തില്‍ ചുക്കുമണിയുടെ ...

പിച്ചനാട്ട് കുറുപ്പനമാര്‍

Image
ജാതിമാറിയ പിച്ചനാട്ട് കുറുപ്പന്മാര്‍   2020 ജൂലെെ 26 ഞായറാഴ്ച മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.  

ഈഴവീകരണത്തിന് നൂറ്റാണ്ട്

Image
' പരിശുദ്ധനായ ഈഴവന്‍' ശ്രീനാരായണഗുരു എഴുതിയ ജാതി സര്‍ട്ടിഫിക്കറ്റിന് നൂറ്റാണ്ട് മതംമാറി ക്രൈസ്തവരാകാന്‍ ശ്രമിച്ച ഹിന്ദുവിഭാഗത്തെ ഈഴവ സമുദായമാക്കി ചേര്‍ത്തു നിര്‍ത്തിയ ഐതിഹാസികമായ സംഭവം. ചരിത്രം വിസ്മരിച്ച ഈഴവീകരണമെന്ന മഹാസംഭവത്തിന് ഇടവം 24ന് നൂറ്റിരണ്ടു വര്‍ഷം തികയുന്നു. കേരള നവോത്ഥാന ചരിത്രത്തിലെ മഹാസംഭവങ്ങളില്‍ പലതിന്‍റെയും ശതാബ്ദിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവയില്‍ പലതിനെയും നാം വേണ്ടത്ര ഗൗരവത്തോടെ ഓര്‍ക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ചിലതെല്ലാം വലിയ ആഘോഷമാക്കുകയും ചെയ്യും.  അങ്ങനെ സൗകര്യപൂര്‍വ്വം നാം വിസ്മരിച്ചുകളഞ്ഞ സുപ്രധാനമായ ഒരേടാണ് തിരുവല്ലയില്‍ 1094 ഇടവമാസം 24-ാം തീയതി നടന്നത്. അന്നാണ് പിച്ചനാട്ട് കുറുപ്പന്മാര്‍ എന്നറിയപ്പെട്ടിരുന്ന ജാതിക്കാരില്‍ ചിലരെ ശ്രീനാരായണഗുരു ഈഴവജാതിയിലേക്ക് ചേര്‍ത്തത്. 'ഇന്നൊരു സുദിനം തന്നെ' എന്നു ഗുരു വിശേഷിപ്പിച്ച ആ സംഭവം നടന്നിട്ട് ഈ ഇടവത്തില്‍ നൂറ്റിരണ്ടു വര്‍ഷം തികയുന്നു. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ 'ഈഴവീകരണം' എന്നപേരിലാണ് ആ സംഭവത്തെ ആഖ്യാനിക്കപ്പെടുന്നത്.  ഗുരു എഴുതിയ സര്‍ട്ടിഫിക്ക...