മൂടാമ്പാടി എന്നത് അമ്പലപ്പുഴ രാജ്യത്തുനിന്നും ഓണാട്ടുകരയിൽ കുടിയേറിയ ഒരു നമ്പൂതിരി കുടുംബമാണ്. ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിമാർ ഇവരായിരുന്നു. ഇവർക്ക് എരുവ മുതൽ കരിപ്പുഴവരെ നിരവധി പാടങ്ങളും പറമ്പുകളും രാജാവ് കല്പിച്ചു നൽകിയിരുന്നു. കണ്ടിയൂരിൽ നിന്നും രാജ്യ തലസ്ഥാനം എരുവയിലേക്ക് മാറ്റാൻ ഓടനാട് രാജാവ് തീരുമാനിച്ചപ്പോൾ ഇവരോട് എരുവയിൽ നിന്നും ഒഴിയണമെന്നും മറ്റു സ്ഥലങ്ങൾ നൽകാം എന്നും രാജാവ് പറഞ്ഞിട്ടും ഇവർ വഴങ്ങിയില്ല. തുടർന്നു മന്ത്രിയുടെ ഉപദേശപ്രകാരം എരുവ മൂടാംപാടി ഇല്ലം കെട്ടിമേയുന്നതിന് നാട്ടുകാർ ആരും സഹായിക്കാൻ പാടില്ല എന്നും അന്യദേശക്കാരെ അനുവദിക്കരുതെന്നും രാജാവ് ഉത്തരവിറക്കി. തുടർന്ന് ഗത്യന്തരമില്ലാതെ അതിൽ ഒരു ശാഖ രാമപുരത്തും, ഒരു ശാഖ പത്തിയൂരും മറ്റൊരു ശാഖ കീരിക്കാട്ടും (പുല്ലു കുളങ്ങര) താമസമാക്കി. ഈ കുടുംബങ്ങൾ എല്ലാം ഇന്ന് അന്ന്യം നിന്നുപോയിരിക്കുന്നു. ഭൂപരിഷ്കരണകാലം വരെ കരിപ്പുഴ, ചെട്ടികുളങ്ങര ഭാഗത്തേത് ഉൾപ്പെടെ നിരവധി പാടങ്ങളും പറമ്പുകളും ഇവരുടെ ഉടമസ്ഥതയിൽ ആയിരുന്നു. രാമപുരം മൂടാമ്പാടി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാലത്താണ് ഇവയൊക്കെ കുടിയാൻമാർക്ക് സ്വന്തം ആകുന്നത്. പഴയ ആധാരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോദ്ധ്യമാകും. ഇപ്പോൾ രാമപുരം അയ്യപ്പക്ഷേത്രം നിൽക്കുന്ന സ്ഥലത്തായിരുന്നു പ്രസിദ്ധമായ മൂടാമ്പടി ഇല്ലം.
രാമായണപാഠം
രാമായണത്തെക്കുറിച്ച് രണ്ടു കുറിപ്പുകൾ ഒന്ന് ' മാനിഷാദ': മാനവികതയുടെ താക്കോൽ മാനവികതയുടെ കവിഞ്ഞൊഴുക്കാണു രാമായണം. പ്രണയ ലീലകളിൽ ഏർപ്പെട്ടിരുന്ന ഇണപ്പക്ഷികളുടെ വേർപാടിൽ മനം വെന്തുപോയ ഒരു മനുഷ്യൻ്റെ കണ്ണീരിൽ കുതിർന്ന വിലാപമാണ് യഥാർത്ഥത്തിൽ രാമായണത്തിൽ നിറഞ്ഞു നില്ക്കുന്നത്. മനുഷ്യരുടെതുപോലുമല്ല, വെറും പക്ഷികളുടെ, 'വേർപാട് ഉണ്ടാക്കിയ വേദന'യാണതെന്ന് പ്രത്യേകം ഓർക്കണം. ആ സംഭവം ഋഷി കവിയെ ആകെ ഉലയ്ക്കുകയും, നമുക്കറിയുന്നതു പോലെ, അദ്ദേഹം കട്ടാളനീതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ധാർമികതയിൽ ഊന്നിയുള്ള ആ ചോദ്യം ശാപവചസ്സായാണ് ദിഗന്തങ്ങളിൽ മുഴങ്ങിയത്. അതാണ്, 'മാ നിഷാദ'. യഥാർത്ഥത്തിൽ ആ ശാപ വാക്കുകളുടെ വിപുലീകരണം കൂടിയാണ് രാമായണം. രാമായണം രചിക്കാനിടയയതിനെ കുറിച്ചുള്ള ഐതിഹ്യവും ഇതിനെ സാധൂകരിക്കുന്നു. ആ അർത്ഥത്തിൽ രാമായണം ക്രൗഞ്ച മിഥുനങ്ങൾക്കുള്ള കവിയുടെ സ്മാരകവുമാണ്. മാ നിഷാദ പ്രതിഷ്ടാം ത്വ മഗമത് ശാശ്വതീ സമാ ...
Comments
Post a Comment