കേരളത്തില്‍ മറ്റു പലേടത്തും കുത്തിയോട്ടമെന്ന അനുഷ്ഠാനത്തില്‍ പെണ്‍കുട്ടികള്‍ വ്രതം അനുഷ്ഠിക്കുന്നുണ്ടാവാം. അവിടങ്ങളില്‍ പക്ഷേ, ചെട്ടികുളങ്ങരയിലേതുപോലെയല്ല ചടങ്ങുകള്‍. പുല്ലുകുളങ്ങരയില്‍ അങ്ങനെ കണ്ടിട്ടുണ്ടാവാം. അവിടെ അതാവാമായിരിക്കും. ആറ്റുകാലിലും ആവാം. വിരോധമില്ല. ആറ്റുകാലില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കാം. കൊല്ലത്ത് ചിലയിടങ്ങളില്‍ പഴയ സിനിമ പാട്ടുകള്‍ പോലും ചുവടുകള്‍ക്ക് കുത്തിയോട്ടമായി ആലപിക്കുന്നു. അവിടെ കുത്തിയോട്ടം മുരടിച്ചതിന് അതും ഒരു കാരണമാവാം. ചെട്ടികുളങ്ങരയില്‍ തനിമയാര്‍ന്ന ശൈലി വികസിച്ചു വന്നിട്ടുണ്ട്. മാറ്റങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. ഗഞ്ചിറമാത്രമായിരുന്നത് പല സംഗീതോപകരണങ്ങളിലേക്കും വിപുലപ്പെട്ടു. എന്നാലും ജാസും ട്രിപ്പിള്‍ഡ്രമ്മും വ്യാപകമായില്ല. ഒറ്റത്തോര്‍ത്ത് ഡബിള്‍ മുണ്ടായി. ഉടുത്തുകെട്ട് മാറി. അതൊക്കെ ആശാസ്യമായ വളര്‍ച്ചയാണ്. ഇവിടെ താണ്ഡവ പ്രധാനമാണ് കുത്തിയോട്ടം. പാട്ടും അങ്ങനെ തന്നെ. സംഗീതാത്മകതക്ക് അതില്‍ പ്രസക്തിയില്ല. കുമ്മി വ്യാപകമായിരുന്നില്ല. കുമ്മി പെരുകി ഇപ്പോള്‍ ലാസ്യത്തിലേക്ക് വന്നു.

Comments