കുത്തിയോട്ടം വക്രീകരിക്കപ്പെഠുമ്പോൾ
കുത്തിയോട്ടത്തിന് ഐതിഹ്യം സൃഷ്ടിച്ച കഥ പാരമ്പര്യജ്ഞാനം ഗവേഷണത്തിന്റെ താളി ലേക്ക് കടക്കുമ്പോൾ, അത് ഒരു രേഖയല്ല, പൈതൃകമാണ്. അതിനെ സംരക്ഷിക്കാനും തെളിമയോടെ കൈമാറാനും കഴിയാത്തവർ ഗവേഷണത്തിന് യോഗ്യരല്ല. പൈതൃകത്തെ വഷളാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് സംസ്‌കാരത്തെ മുറിവേൽപ്പിക്കുന്ന അതിക്രമമാണ്. പാരമ്പര്യ ജ്ഞാനം അലസമായി കൈകാര്യം ചെയ്യുന്നവർ അറിവിൻ്റെ ശോഭ തല്ലി കെടുത്താൻ ശ്രമിക്കുന്നു. ഗവേഷണത്തിന്റെ പ്രഭയിൽ അവർക്ക് സ്ഥാനമില്ല. കേട്ടതൊന്നും നേരെ വിശ്വസിക്കാതെ, “എന്തുകൊണ്ട്?”, “എങ്ങനെ?”, “സത്യം ഏത്?” എന്ന ചോദ്യങ്ങൾ ചോദിച്ച്, തെളിവുകൾ ശേഖരിച്ചു, നിരീക്ഷിച്ച്, വസ്തുതകൾ പരിശോധിച്ച്, ഒടുവിൽ കൃത്യമായ അറിവിലെത്തുന്ന പ്രക്രിയയാകണം ഗവേഷണം. കുത്തിയോട്ടത്തെക്കുറിച്ച് ഒരു ഉല്പത്തി പുരാവൃത്തം നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചിലതെല്ലാം സന്ദർഭാനുസരണം ചില ആശാന്മാർ പറഞ്ഞുണ്ടാക്കിയതാണ്. അതിലൊന്നാണ് 'ഹാലാസ്യ മാഹാത്മ്യ'വുമായി ഈ കലയെ ബന്ധപ്പെടുത്തുന്ന കഥ. ആ ഗ്രന്ഥത്തിൽ അത്തരം ഒരു കഥയുണ്ടോ എന്ന് പരിശോധിക്കാതെയാണ് പലരും അതേപ്പറ്റി പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത്. എന്നാൽ, എന്തുകൊണ്...








